Posts

Showing posts from December, 2016

ചില മഴകള്‍ക്ക്‌ പറയാനുള്ളത്.......

മഴ നോക്കിയിരുന്ന ഒരു അവധി ദിവസം അമ്മയാണ് പറഞ്ഞത്; നിന്റെ അലമാരയിലെ ചില രഹസ്യ അറകളില്‍ കുറെ കത്തുകള്‍ ഉണ്ടെന്നു. ഓര്‍മ്മകളില്‍ മഴ, മയില്പ്പീലിയെന്നു വിളിച്ചവര്‍ കുഞ്ഞാ എന്ന് പിണക്കം പറഞ്ഞവര്‍ പിരിഞ്ഞു പോയവർ . പി .ജി. സുരേഷ് തന്ന ഡയറി സൈജു തന്ന ചില ജീവിത രേഖകള്‍; മരിച്ചുപോകുമെന്നു രേഖപ്പെടുത്താത്തവ. മഴ കനക്കുന്നു അമ്മ ഇതൊക്കെ വായിച്ചു കാണും ഇടയ്ക്കു വന്നു പാവം മഴക്കൊരു പ്രാക്ക്. ഇനി ഇതൊക്കെ കളയാം അല്ലെ എന്നൊരു ചോദ്യം, കളയില്ല പക്ഷെ. ചില കത്തുകളില്‍ ജീവിതം; കാടുകളില്‍ പോണം മകള്‍ക്ക് യശോദ എന്ന് പേരിടണം അമ്മയുടെ പേരല്ലേ, ഇടാം എന്ന് മനസ്സില്‍ ഞാന്‍. കാടുപോലെ സ്നേഹിക്കണം മഴപോലെ മേല്‍ക്കൂരയുള്ള വീടുവേണം ജനലുകളില്‍ പച്ചപാടം. മരണം വരുമ്പോ ചേര്‍ത്ത് പിടിക്കണം പോലും . വിശക്കുമ്പോള്‍ എന്തുചെയ്യും? പ്രണയമല്ലേ, വിശക്കില്ലപോലും. തീര്‍ന്നില്ല തീരില്ല പറഞ്ഞാല്‍ ഇനിയൊരിക്കല്‍ മഴപെയ്യുമ്പോള്‍ നിന്നെ മാത്രം ഓർക്കും. ഉമ്മകള്‍ ഓര്‍ക്കും, നീ തന്നത്. ദേഷ്യപ്പെടുമ്പോള്‍ നിന്നെ കാണാന്‍ നല്ല രസമാ എന്നും എന്നെയോര്‍ത്ത് കരഞ്ഞതുമോര്‍ക്കും. ഇനിയെന്ന് മഴ പെയ്താലും നിന്നെ മാത്രം ഓര്‍ക്കും. മഴയില്ലാ ത

ഉല്‍പ്രേക്ഷിതം

നുകം വലിച്ചു തളര്‍ന്ന മൃഗവും കലപ്പ ചുമന്നു വിയര്‍ത്ത മനുഷ്യനും അന്നമായ് മുന്നിലിരിക്കുന്നു എന്നത് സാമൂഹ്യപാഠം രഹസ്യ സ്വഭാവമുള്ള ചില വസ്ത്രങ്ങള്‍ പരസ്യത്തിനു ഉപയോഗിക്കുമ്പോള്‍ രഹസ്യമായി പരസ്യം പറയാമെന്നു കാലം പറഞ്ഞ പൊതു വിജ്ഞാനം. വെളുക്കെ ചിരിച്ചു വന്നവരൊക്കെയും പതുക്കെ പിരിഞ്ഞു പരകായം പൂകുമ്പോൾ നരച്ച രോമങ്ങളായ്‌ അവര്‍ പുനര്‍ജനിക്കുമെന്ന് കണ്ണാടികള്‍ . പാതകളില്‍, ആള്‍ക്കൂട്ടങ്ങളില്‍, യാത്രകളില്‍; കുട്ടികള്‍ കൈവീശിയകലുംബോള്‍ ഹൃദയഭിത്തിയൊന്നു മയത്തില്‍ പറയും; പിറക്കുന്നതൊക്കെയും മക്കളാണ്, പിറക്കാനിരിക്കുനതും. പ്രണയകാലങ്ങളില്‍ പൂക്കളെ വരച്ച് കാടുകളെ കുറിച്ച പാടിയവര്‍ പ്രണയമൊഴിഞ്ഞ തിരുമേനികളില്‍ പൂക്കളെ വാറ്റിത്തെളിച്ചു വെളുക്കെ ചിരിക്കുന്നു.

മക്കൾ

മരത്തിൽ നിന്നും ഒരിതൾ കൊഴിയും പോലെ മരണം വരും.. മക്കൾ ദൂരെ നിന്നും ഓടി വരും  എത്തിപ്പെടാൻ അവർ സഹിച്ച ദുഃഖ ശതങ്ങൾ ചുവരുകളിൽ അലയടിക്കും . പച്ച പുതച്ച മഴക്കാലങ്ങൾ വെള്ള പൂക്കും മുലകുടിച്ചു ചീർത്ത മക്കൾ വിലപിടിച്ച നാളുകൾ പറയും പതിനാറു ദിവസം ; ദുഃഖം വിളമ്പിയ ദിവസങ്ങളിൽ രോമങ്ങൾ ഓരോന്നായ്‌ കേളികൊട്ടും മരണം വരുന്നു വസന്തം പൂത്തു വെളുക്കുന്നു എന്നൊക്കെ പുലഭ്യം പറയും .....

മനുഷ്യർ വാഴും ഇടങ്ങൾ

എത്ര തവണ പോയതാ വയനാട് .. ബസ്സില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ തനിച്ചിരിക്കുമ്പോള്‍ പിന്നേം ഓര്‍ത്തു എന്തിനാ ഈ യാത്ര, എത്ര തവണ പോയതാ ഒരു യാത്രയും ആവര്‍ത്തനമല്ല ജീവിതപ്പച്ച നിറച്ച കാടാണ് യാത്ര; കണ്ടതില്‍ കാണാത്ത ഇടങ്ങളിലേക്ക് പരിചിതമല്ലാത്ത സൂക്ഷ്മ ദു:ഖങ്ങളിലേക്ക് പിന്നൊരിക്കലും കാണാത്ത മനുഷ്യരിലേക്ക്. തനൂജ; ഒരു ബസ് യാത്രയുടെ കയറ്റിറക്കങ്ങളില്‍ ചിരികള്‍ തന്നവന്‍/വള്‍ തനൂജ, ഒരു ട്രാന്‍സ്ജെന്‍ഡര്‍ പുഞ്ചിരി. നിന്‍റെ പാട്ടുകള്‍; പുരുഷന്‍റെ പൌരുഷമോ സ്ത്രീയുടെ സ്ത്രൈണതയോ ഇല്ലാത്ത ശുദ്ധ സംഗീതം നീ ലിംഗം കൊണ്ട് മുറിവേറ്റവള്‍/വന്‍ ആണിന്‍റെയും പെണ്ണിന്റെയും ശരിതെറ്റുകള്‍ക്കിടയില്‍ ശരിയും തെറ്റുമാകാതെ പോയവള്‍/വന്‍ തനൂജ ശൃംഗാരത്തില്‍ ഭയം ഒളിപ്പിച്ച ശാന്തതയാണ് നീ. നീയൊന്നു ചേര്‍ന്നിരുന്നാല്‍ രതിയുടെ പക്ഷികള്‍ ചക്രവാള സീമകള്‍ താണ്ടി പറക്കും. തനൂജ നിന്‍റെ ഇടങ്ങള്‍ ഏതൊക്കെയാണ്? ഏതൊരു അപേക്ഷ ഫോറത്തിലും മൂത്രപ്പുരയിലും ടിക്കറ്റ് കൌണ്ടറിലും ബസ്സിലും നിനക്കിടമില്ല. നിന്നെ ചേര്‍ത്തുപിടിച്ചു നടക്കാനും കൂട്ടുകൂടാനുമൊക്കെ ഇടങ്ങള്‍ വേണം നിനക്കും വേണം ദിനങ്ങള്‍; കലണ്ടറില്‍ കാണാത്ത കറുപ്പോ ചുവപ്പോ അല

പിറക്കാത്ത മക്കള്‍....

പെരുമഴയത്ത് ശലഭങ്ങൾക്ക് കുട പിടിക്കുന്ന മകൾ, ഏത് പാതിരാക്ക്‌ നടന്നാലും നിന്നിലേക്കെത്തുന്ന പാതകൾ , വയ്യെന്ന് പരിഭവിക്കാതെ സ്വപ്‌നങ്ങൾ വേവിച്ചു കഞ്ഞിവക്കുന്ന അമ്മ, കൌമാര യാത്രകളിൽ ഏട്ടന്റെ വിയർപ്പുപറ്റിയ പത്തുരൂപ നോട്ടുകൾ , ഇത്തരം ബിംബങ്ങളിൽ നിന്ന് മാറി കവിത പഠിപ്പിച്ചത് നീയാണ്. ഉമ്മകൾ കൊണ്ട് കവിത പറഞ്ഞവൾ; കൈവിരലുകളിൽ തന്നതെല്ലാം നൃത്തം ചെയ്യുന്ന വാക്കുകൾ ചുണ്ടിൽ മേഘമൽഹാർ ; പിന്നെ പെരുമഴ മനസ്സിലും മൈതാനങ്ങളിലും. കണ്ണുകളിൽ കടലിന്റെയാഴം ഉപ്പുരസത്തിന്റെയപാരത ഒടുവിലൊരുമ്മ ; തിരിഞ്ഞുനൊക്കരുതെന്ന് അരുളപ്പാട് കോമരം കണ്ടു പേടിച്ച കുഞ്ഞിൻ മിടിപ്പ് ഹൃദയത്തിൽ ഇനി കണ്ടെന്നു വരില്ല ഉമ്മകൾ പിറക്കാത്ത മക്കളാണ് .

പേരിടാത്ത കുട്ടി......

നിഴലിൽ മുങ്ങിത്തോർത്തി സൂര്യനാകണം മഴയിലലിഞ്ഞു ബാഷ്പമാകുമ്പോലെ ... എന്റെതോ നിന്റെതോ അല്ലാത്ത നമ്മുടെ ആകാശം കണ്ണിൽനിറച്ച മക്കളെ ഒരു കടലാസുവള്ളത്തിൽ ലോകം ചുറ്റാൻ വിടണം മടങ്ങി വരുമ്പോൾ കൊടുക്കാൻ പച്ചവെള്ളവും കൂമ്പടഞ്ഞ വാഴയിൽ- കുലച്ച പൂവൻ പഴവും കൊടുക്കാം യാത്രകൾ വരച്ചിടാൻ ഒരു പുസ്തകവും. യാത്രകൾ എഴുതിയ പുസ്തകത്തെ ആരെങ്കിലും ബൈബിളെന്നോ ഗീതയെന്നോ ഖുർആനെന്നോ വിളിക്കുമോ എന്നാ പേടി എങ്കിൽ വല്ല ഡൈനോസറിനെ വിട്ടു കടിപ്പിക്കാം; പുസ്തകത്തെ.

Death describes....

Secured coffin Silky wrap Floral decoration Rain of tears.... Death; wonderful than being alive....... End of being aloof Conclusion of complain t s Detachment of being attached Love of soil And life of no life..... Death describes; What life failed to describe